Monday 5 November 2012

വി.ടി. ഭട്ടതിരിപ്പാട്


വി.ടി. ഭട്ടതിരിപ്പാട്



കേരളത്തിലെ പ്രശസ്തനായ സാമൂഹിക നവോത്ഥാ‍ന നായകനും നാടകകൃത്തും ഉപന്യാസകാരനുമായിരുനു വി.ടി. ഭട്ടതിരിപ്പാട്. ഇംഗ്ലീഷ്:V. T. Bhattathiripad1896-ല്‍അങ്കമാലിക്കടുത്തുള്ള കിടങ്ങൂര്‍ ഗ്രാമത്തില്‍ വി.ടി.യുടെ അമ്മാത്തായ കൈപ്പിള്ളിമനയില്‍ ജനിച്ചു [1]. മരണം - 1982. യഥാര്‍ത്ഥപേര് വെള്ളിത്തുരുത്തി താഴത്ത് രാമന്‍ ഭട്ടതിരിപ്പാട് എന്നായിരുന്നു. ഒഴുക്കിനെതിരെ നീന്തിയ അദ്ദേഹം പഴയ വിഗ്രഹങ്ങള്‍ തച്ചുടച്ച് പുതിയവ പ്രതിഷ്ഠിക്കുകയാണ് സാമുദായികമായി ചെയ്തിരിക്കുന്നത്.


പശ്ചാത്തലം

കേരളബ്രാഹ്മണരായ നമ്പൂതിരിമാര്‍ കേരളത്തിലെ അധിനിവേശക്കാരാണ് എന്നാണ് ചരിത്രം വിവരിക്കുന്നത്. ഇങ്ങനെ കുടിയേറ്റക്കാരായി വന്ന നമ്പൂതിരിമാര്‍ വളരെ താമസിയാതെ അവരുടെ വിദ്യ, വേദജ്ഞാനംആയുര്‍വേദജ്ഞാനം മുതലാവ ഉപയോഗിച്ച് സമൂഹത്തിന്റെ മട്ടുപ്പാവില്‍ വാണരുളുന്ന് ഭൂദേവന്മാരായിത്തീര്‍ന്നു. വേദജ്ഞരായ അവര്‍ക്ക് അന്നത്തെ ദ്രാവിഡരാജാക്കന്മാര്‍ നല്‍കി വന്ന അകമഴിഞ്ഞ സഹായം നിമിത്തം കോയിലധികാരികളായും ക്രമേണ രാജവംശം തന്നെ നിര്‍ണ്ണയിക്കുന്ന ക്രമത്തിലേക്കും ഉയര്‍ന്നു. രാജാക്കന്മാര്‍ക്ക് വരെ പിഴ വിധിക്കുന്ന നിലയിലേയ്ക്ക് അവരുടെ അധികാരം വളര്‍ന്നു. ഇങ്ങനെ സര്‍വ്വാധിപത്യം സിദ്ധിച്ച ഒരു വര്‍ഗ്ഗത്തേയോ, വംശത്തേയോ ലോകത്തിന്റെ മറ്റൊരിടത്തും കാണുക സാധ്യമല്ല എന്നാണ് പി.കെ ബാലകൃഷ്ണന്‍ അവകാശപ്പെടുന്നത്. [3] ഭൂദേവസ്ഥാനം എന്ന് ഋഗ്വേദകാലം മുതല്‍ ബ്രാഹ്മണര്‍ വിഭാഅവനം ചെയ്ത സവിശേഷത അതിന്റെ പൂര്‍ണ്ണരൂപത്തില്‍ സാക്ഷാത്കരിക്കപ്പെടാന്‍ കേരളത്തില്‍ ഇടയായി.
ഇവര്‍ സമൂഹത്തിലെ പരമാധികാരം കൈയ്യാളിയിരുന്നെങ്കിലും അംഗസംഖ്യ ക്രമാതീതമായി വര്‍ദ്ധിക്കുകയുണ്ടായില്ല. നമ്പൂതിരിമാര്‍തന്നെ വികസിപ്പിച്ചെടുത്ത സവിശേഷ ആചാരങ്ങള്‍ ആണ് അതിനു കാരണം. സമുദായത്തിലെ മൂത്ത ആണിനു മാത്രമേ വിവാഹം അനുവദിച്ചിരുന്നുള്ളൂ. മറ്റുള്‍ലവര്‍ നായര്‍ വീടുകളിലും മറ്റുമായ് ഗാന്ധര്‍വ്വ രീതിയില്‍ ലൈംഗിക സംതൃപ്തി നേടിക്കൊണ്ടിരുന്നു. നമ്പൂതിരിമാരുമായി കിടപ്പറ പങ്കിടുന്നത് നായര്‍ സ്ത്രീകള്‍ അന്തസ്സുള്ളതും അഭിമാനകരവുമായി കരുതി. പരിവേദനം അഥവാ ഇളയവര്‍ കല്യാണം കഴിക്കുന്നത് നിരോധിച്ചതിന് നിമിത്തം നമ്പൂതിരി സ്ത്രീകളില്‍ മൂന്നിലൊന്നോളം വരുന്ന സ്ത്രീകള്‍ തന്നിമിത്തം വിവാഹത്തിന് ഭാഗ്യമില്ലാതെ മരിക്കേണ്ട അവസ്ഥ വന്നിരുന്നു. ഇതിന് ബദലായി അധിവേദനം അഥവാ മൂത്തയാള്‍ ഒന്നിലധികം വിവാഹം കഴിക്കുന്നത് ഏര്‍പ്പെടുത്തി. ഇതു മൂലം നമ്പൂതിരിമാരെ കല്യാണം കഴിച്ചിരുന്ന ചില സ്ത്രീകള്‍ക്കേ യൌവനയുക്തനായ ഭര്‍ത്താവിനെ ലഭിച്ചിരുന്നുള്ളൂ. മിക്കവാറും വൃദ്ധരായ ഭര്‍ത്താക്കന്മാരാണ് അവരെ വിവാഹം കഴിച്ചിരുന്നത്. ഇക്കരണത്താല്‍ തന്നെ സ്ത്രീകള്‍ക്ക് പാതിവ്രത്യ സംശയം മിക്ക വൃദ്ധ ഭര്‍ത്താക്കന്മാര്‍ക്കും ഉണ്ടായി. സ്ത്രീകള്‍ കന്യകയായി ചാവുന്നതിലെ പാപം ഒഴിവാക്കാന്‍ കൈപിടിക്കല്‍ ചടങ്ങ് പേരിന് ഏതെങ്കിലും കിളവന്മാരോട് നടത്തുക പതിവായി.
ഇത്തരം പാതിവ്രത്യസംശയ നിവാരണത്തിനായി ചെയ്തിരുന്ന മറ്റൊരു ദുരാചാരമാണ് സ്മാര്‍ത്തവിചാരം. ദോഷം ആരോപിക്കപ്പെട്ട സ്ത്രീയോട് അതിക്രൂരവും നിന്ദ്യവുമായ രീതിയിലാണ് നമ്പൂതിരിമാര്‍ പെരുമാറിയിരുന്നത്.[4] ഇത്തരത്തില്‍ കേരളം മുഴുവനും ഒച്ചപ്പാടുണ്ടാക്കിയ ഒരു സ്മാര്‍ത്തവിചാരമാണ് കുറിയേടത്ത് താത്രി എന്ന സാവിത്രിയുടേത്. ഇത് നടന്നത് കൊല്ലവര്‍ഷം 1079-ലാണ്. അക്കാലത്ത് അഞ്ചോളം സ്മാര്‍ത്തവിചാരങ്ങള്‍ നടക്കുകയും ചെയ്തതായു കാണിപ്പയൂര്‍ തന്റെ പ്രസിദ്ധമായ ‘എന്റെ സ്മരണകള്‍ എന്ന പുസ്തകത്തില്‍ പറയുന്നു. [5]. വൃദ്ധവിവാഹം നടന്നിരുന്നതിനാല്‍ മിക്ക സ്ത്രീകളും നേരത്തേ തന്നെ വിധവകള്‍ ആയി. ലൈംഗിക സംതൃപ്തി ലഭിക്കാത്തതിനാല്‍ മിക്ക ഇല്ലങ്ങളിലും അധാര്‍മ്മികവൃത്തികള്‍ അരങ്ങേറി. കുറേയേറെ താത്രിമാര്‍ ഉണ്ടായി.
ഇത്തരം സാമൂഹികമായ അനാചാരങ്ങള്‍ കൊടികുത്തി വാഴുന്നിടത്താണ് വി.ടി. ഭട്ടതിരിപ്പാട് വേറിട്ട ഉള്‍ക്കാഴ്ചയുമായി പ്രവേശിക്കുന്നത്. സമുദായത്തിലെ ഇത്തരം നീചമായ ആചാരങ്ങള്‍ക്കെതിരെ അദ്ദേഹം യുദ്ധകാഹളം മുഴക്കി.
മൂസ്സ് നമ്പൂതിരിമാരുടെ (മൂത്തയാള്‍) താഴെ വന്നിരുന്ന എല്ലാ നമ്പൂതിരി യുവാക്കളും അപ്ഫന്‍ നമ്പൂതിരി എന്നാണ് അറിയപ്പെട്ടിരുന്നത്. ഇവര്‍ക്ക് ഉണും ഉറക്കവുമല്ലാതെ സ്വന്തം ഇല്ലത്ത് യാതൊരു ജോലിയോ, അധികാരമോ ഉണ്ടായിരുന്നില്ല. വിവാഹം നിഷിധമായ അവര്‍ മറ്റു നായര്‍ തറവാടുകളില്‍ സംബന്ധം പുലര്‍ത്തിപോന്നതല്ലാതെ കുടുംബം സുഖം അനുഭവിച്ചിരുന്നില്ല. ഇത്തരത്തില്‍ ഒരു അപ്ഫന്‍ നമ്പൂതിരിയായിരുന്നു വി.ടി.യും

ആദ്യകാലങ്ങള്‍

വി.ടി.യുടെ ബാല്യകാലം ഒട്ടും ശോഭനമായിരുന്നില്ല. അത്രയോന്നും സാമ്പത്തികമില്ലാത്ത ഒരില്ലത്താണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ ബാല്യകാലം കൂടുതലും പാതാക്കര മനയ്ക്കലും മുതുകുര്‍ശിമനയ്ക്കലുമായാണ് കഴിച്ചുകൂട്ടിയത്. മുതുകുര്‍ശിമനയില്‍ വേദംഅഭ്യസിച്ചകാലത്ത് അദ്ദേഹം അപ്ഫന്മാരുടെ കൂട്ടിരിപ്പിനേയും മൂസ്സാ നമ്പൂതിരിമാരുടെ അധിവേദനത്തേയും മറ്റുമുള്ള ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് സാക്ഷിയായിരുന്നു. അത് വേദപഠനത്തിനു ശേഷം നിവൃത്തികേടുകൊണ്ട് അദ്ദേഹം മുണ്ടമുക ശാസ്താംകോവിലിലെ ശാന്തിക്കാരനാവേണ്ടി വന്നു. ഈ പരിപാടി അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ വലിയ ഒരു തുക സ്ത്രീധനമായി വാങ്ങി വേളികഴിക്കുന്നതുവരെ തുടര്‍ന്നു. അങ്ങനെ ഇല്ലത്ത് സാമ്പത്റ്റിക നില കൈവന്നപ്പോള്‍ അദ്ദേഹം ശന്തിവൃത്തി ഉപേക്ഷിച്ചു പഠനം പുന:രാരംഭിച്ചു.
മുണ്ടമുകക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗതിതന്നെ തിരിച്ചുവിട്ട ഒരു സംഭവം ഉണ്ടായി. ഒരു തിയ്യാടിപെണ്‍കുട്ടിയില്‍ നിന്ന് അക്ഷരാഭ്യാസം സ്വീകരിച്ചതാണ് ആ സംഭവം. ഇത് അദ്ദേഹത്തിന്റെ കണ്ണുതുറപ്പിച്ചു. വായിക്കാനും അറിവുനേടാനുമുള്ള ആഗ്രഹം അദ്ദേഹത്തില്‍ വളരാന്‍ ഇടയാക്കി. മറ്റൊരു സംഭവം മുണ്ടമുക ക്ഷേത്രത്തില്‍ ശാന്തിയായിരിക്കുമ്പോള്‍ അവിടെയുള്ള അമ്മുക്കുട്ടി വാരസ്യാരുമായി പ്രേമത്തിലായതും എന്നാല്‍ അവളെ പെരുമനത്ത് നമ്പൂതിരി സംബന്ധം ചെയ്യാന്‍ തീരുമാനിച്ചതും അദ്ദേഹത്തിന്റെ മനസ്സിന് വലിയ ആഘാതം ഏല്‍‍പിച്ചു.
കൂടുതല്‍ പഠിക്കാനായി വി.ടി. തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. അവിടെ നടന്ന മുറജപത്തില്‍ പങ്കു കോണ്ട് അത്യാവശ്യം ജീവിച്ചുപോന്നു. ഇക്കാലത്ത് അദ്ദേഹം കേരളത്തില്‍ വളര്‍ന്നു വന്നിരുന്ന പുരോഗമനവാദിയും വിപ്ലവ പ്രസ്ഥാനത്തിന്റെ നേതാവുമായ കുട്ടന്‍ നമ്പൂതിരിപ്പാടിനെ പരിചയപ്പെടാന്‍ ഇടയായി. ‘ഉണ്ണിനമ്പൂതിരി‘ എന്ന യോഗക്ഷേമ മാസികയുടെ പത്രാധിപത്യത്തില്‍ ഇരുന്നുകൊണ്ട് മിതവാദികള്‍ക്കും യാഥാസ്ഥിതികര്‍ക്കും നേരേ പടവാള്‍ ഓങ്ങിയ ആള്‍ ആയിരുന്നു കുമാരമംഗലത്ത് കുട്ടന്‍ നമ്പൂതിരി.[6]
പിന്നീട് പാതാക്കരമനയ്ക്കല്‍ നമ്പൂതിരിപ്പാടിന്റെ നിര്‍ദ്ദേശമനുസരിച്ച് പെരിന്തല്‍മണ്ണ ഹൈസ്കൂളില്‍ 1918-ല് ഒന്നാം ക്ലാസില്‍ ചേര്‍ന്നു പഠനം ആരംഭിച്ചു. എന്നാല്‍ ചരിത്രാദ്ധ്യാപകന്റെ അധിക്ഷേപത്തിന് ഉരളക്കുപ്പേരി മറുപടി നല്‍കിയതിന് അദ്ദേഹത്തെ സ്കൂളില്‍ നിന്ന് പുറത്താക്കി. 1921 ഒന്നില്‍ ഇടക്കുന്നി നമ്പൂതിരി വിദ്യാലയത്തിലാണ് തുടര്‍ന്ന് പഠിച്ചത്. എന്നാല്‍ അവിടേയും വി.ടി. യെ പഠനം തുടരാന്‍ സാഹചര്യങ്ങള്‍ അനുവദിച്ചില്ല. സ്വാതന്ത്ര്യ സമരാവേശം തലക്കുപിടിച്ച ചില സഹപാഠികളുമൊത്ത് വി.ടി. അഹമ്മദാബാദില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗസ്സ് സന്ദര്‍ശിക്കാന്‍ പോയി. അക്കാലത്ത് വിദേശത്ത് പോകുക എന്നത് തന്നെ നിഷിദ്ധമായിരുന്നു. ഏതായാലും വി.ടി. പ്രായശ്ചിത്തത്തിന് തയ്യാറാവാന്‍ വിസമ്മതിച്ചതു കൊണ്ട് പഠനം മുന്നോട്ടു കൊണ്ടുപോവാന്‍ സാധിക്കാതെ വന്നു.

നവോത്ഥാനത്തിന്റെ തീപ്പൊരികള്‍

1923-ല് അദ്ദേഹം യോഗക്ഷേമം കമ്പനിയില്‍ ഗുമസ്തനായി ജോലിക്ക് പ്രവേശിച്ചു. പിന്നീട് അദ്ദേഹത്തെ മംഗളോദയം കമ്പനിയിലേക്ക് മാറ്റി നിയമിക്കപ്പെട്ടു. ശ്രീ നാരായണഗുരു വിന്റെ ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന ആദര്‍ശത്തോട് ആദരവ് തോന്നാനും എസ്.എന്‍.ഡി.പി. യോഗം എന്ന സംഘടനയോട് അടുപ്പം തോന്നാനും ഇക്കാലത്ത് അദ്ദേഹത്തിന് തോന്നിയിരുന്നു.ഈഴവരുട പൊതുയോഗങ്ങളില്‍ അദ്ദേഹം പങ്കു കൊള്ളുകയും അവരുടെ വീടുകളില്‍ നിന്ന് സഹഭോജനം നടത്തുകയും ചെയ്തു. മിശ്രഭോജനം, മിശ്രവിവാഹം എന്നീ വിപ്ലവാശയങ്ങള്‍ അദ്ദേഹത്തില്‍ കടന്നുകൂടിയതും ഇക്കാലത്താണ്.
ഇതേ കാലത്ത് തന്നെ അദ്ദേഹം പ്രസിദ്ധനായ സഖാവ് കെ.കെ. വാരിയര്‍ എം.പി.യുമായി പരിചയത്തിലായി. അദ്ദേഹത്തിന് വിപ്ലവപ്രസ്ഥാനത്തിലേയ്ക്ക് വഴികാട്ടിയായി അദ്ദേഹം വര്‍ത്തിച്ചു.
അദ്ദേഹത്തിനെ സംബന്ധിച്ചിടത്തോളം നമ്പൂതിരി സമൂഹം നന്നേ അധ:പതിച്ചു കഴിഞ്ഞിരുന്നു. എന്നാല്‍ പുതിയ യോഗക്ഷേമക്കാര്‍ അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നവരായിരുന്നില്ല. അദേഹം സമുദായത്തില്‍ പറ്റിപ്പിടിച്ച് അഴുക്കിനെ ഇല്ലാതാക്കാന്‍ തന്നെ തീരുമാനിച്ചിരുന്നു. അതിനായി ലേഖനങ്ങളും പ്രസംഗങ്ങളും മുഖേന ജനങ്ങളെ ആഹ്വാനം ചെയ്തു. പരിവേദനംമിശ്രവിവാഹം ,വിധവാവിവാഹം തുടങ്ങിയവര്യ്ക്ക് സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെ മാതൃക സൃഷ്ടിച്ചു. അപ്ഫനായ അദ്ദേഹം ഇട്ട്യാമ്പറമ്പത്ത് വാസുദേവന്‍ നമ്പൂതിരിയുടെ മകള്‍ ശ്രീദേവി അന്തര്‍ജനത്തെ 1930-ല് വിവാഹം ചെയ്തു. അതിനു മുന്ന് 1924-ല് തൃത്താല വടക്കെവാര്യത്ത് മാധവിക്കുട്ടി വാരസ്യാരെ സംബന്ധമുറ പ്രകാരം വിവാഹം ചെയ്തിരുന്നു. 1935-ല് ഭാര്യാസഹോദരിയും വിധവയുമായ ഉമാ അന്തര്‍ജനത്തെഎം.ആര്‍.ബി യെക്കൊണ്ട് വിവാഹം കഴിപ്പിച്ച് വിധവാ വിവാഹത്തിന് തുടക്കം കുറിച്ചു. 1940-ല് സ്വന്തം സഹോദരി പാര്‍വതി അന്തര്‍ജനത്തെ എന്‍.കെ. രാഘവപ്പണിക്കരെക്കൊണ്ട് വിവാഹം കഴിപ്പിപ്ച്ച് മിശ്രവിവാഹത്തിന് തിരികൊളുത്തി. അദ്ദേഹം വീണ്ടും തഴോട്ട് ഇറങ്ങി ഏറ്റവും ഇളയ സഹോദരി പ്രിയദത്ത അന്തര്‍ജനത്തെ കല്ലാട്ട് കൃഷ്ണന്‍ എന്ന ഈഴവന് വിവാഹം ചെയ്തു കൊടുത്തു.കുറിയേടത്ത് താത്രി സ്മരിക്കപ്പെടേണ്ട ഒരു നവോത്ഥാന നായികയാണ് എന്നദ്ദേഹം അഭിപ്രായപ്പെട്ടു.

യാചനായാത്ര

1931-ല് അദ്ദേഹം കേരളത്തിന്റെ വടക്കേ അറ്റം വരെ ഒരു യാചനായാത്ര നടത്തി. തൃശ്ശൂരിലെ നമ്പൂതിരി മഠത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനുള്ള ധനശേഖരണാര്‍ത്ഥം നടത്തിയതായിരുന്നു ആ യാത്ര. വി.ടി. യെ സംബന്ധിച്ചിടത്തോളം ധനശേഖരണത്തിലുപരി ഒരാദ്ധ്യാത്മിക വിപ്ലവമായിരുന്നു ഉദ്ദേശ്യം. ഒരു മഹത്തായ സംന്ദേശത്തിന്റെ പ്രചരണമാണ് അതുകൊണ്ട് സാധിച്ചത്. യാഥാസ്ഥിതികരുടെ ഇടയില്‍ ഒരു ചലനം സൃഷ്ടിക്കാനും ഉറങ്ങിക്കിടന്ന സമുദായത്തീ ഒന്നു പിടിച്ചുണര്‍ത്താനും ഈ യാത്രകൊണ്ട് സാധിച്ചു. ഇക്കാലത്ത് അദ്ദേഹം കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തില്‍ അംഗമായിരുന്നു. ഇ.എം.എസ്. നമ്പൂതിരിപ്പാട്തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായിരുന്നു. എന്നല്‍ അദ്ദേഹം 1956-ല് കോണ്ഗസ്സില്‍ നിന്ന് രാജിവെച്ച് കമ്യൂണിസത്തിനെ കൂട്ടുപിടിച്ചെങ്കിലും താമസിയാതെ അതും തനിക്ക് ചേരുന്നതല്ല എന്നു മനസ്സിലാക്കി അതും ഉപേക്ഷിച്ചു.

നാടകം ജനിക്കുന്നു

യോഗക്ഷേമസഭക്കാരുടേയും നമ്പൂതിരി യുവജനസംഘത്തിന്റേയും ശ്രമഫലമായി ശരിയാക്കിയ ‘നമ്പൂതിരി ബില്‍‘ യാഥാസ്ഥിതികരായ നമ്പൂതിരിമാരുടെ സമ്മര്‍ദ്ദം മൂലം കൊച്ചി രാജാവ് നിയമ സാധുത നല്‍കിയില്ല. ഇതില്‍ പരിക്ഷീണിതരായ വി.ടി. യും മറ്റും പ്രഹസനമെന്ന നിലയില്‍ ഒരു നാടകം അവതരിപ്പിക്കാന്‍ ശ്രമം തുടങ്ങി. ഇതാണ് പ്രസിദ്ധമായ ‘അടുക്കളയില്‍ നിന്ന് അരങ്ങത്തേയ്ക്ക്‘ എന്ന നാടകം. നമ്പൂതിരി വര്‍ഗ്ഗത്തിലെ സാമുദായിക അനാചാരങ്ങളെ പ്രഹസനവിധേയമാക്കുന്ന ആ നാടകം വിവിധ അരങ്ങുകളില്‍ പ്രദര്‍ശിക്കപ്പെട്ടു. നിരവധി സ്ഥലങ്ങളില്‍ നിന്ന് അദ്ദേഹത്തിന് എതിര്‍പ്പുകള്‍ നേരിടേണ്ടതായി വന്നു. സ്വന്തം ഇല്ലത്ത് പ്രദര്‍ശിപ്പിച്ച വേളയില്‍ സ്വന്തം സഹോദരന്‍ അദ്ദേഹത്തിന് നേരേ വധശ്രമം വരെ നടത്തുകയുണ്ടായി. പ്രദര്‍ശനം ഒരു വന്‍ വിജയമായിരുന്നു. പ്രദര്‍ശിപ്പിക്കപ്പെട്ട ഇല്ലങ്ങളിലെല്ലാന്‍ അന്തര്‍ജനങ്ങള്‍ മറക്കുള്ളിലിരുന്ന് നാടകം കണ്ടു. അവരെല്ലം ഉദ്ബുദ്ധരായി. നിരവധി സ്ഥലങ്ങളില്‍ അന്തര്‍ജന സമാജങ്ങള്‍ രൂപം കൊണ്ടു.

ഘോഷാബഹിഷ്കരണം

പാര്‍വ്വതി നെന്മിനി മംഗലം എന്ന അന്തര്‍ജനത്തിനെ അദ്ധ്യക്ഷതയില്‍ അന്തര്‍ജനസമാജം ആദ്യത്തെ യോഗം ചേര്‍ന്നു. അതിന്റെ മൂന്നാമത്തെ യോഗം വി.ടി.യുടെ രസികസദനം എന്ന ഇല്ലത്ത് വച്ചായിരുന്നു. സംഭവ സമയത്ത് വി.ടി. അടുത്തുള്ള സ്കൂള്‍ വാര്‍ഷികത്തില്‍ പ്രസംഗിക്കുകയായിരുന്നു. യോഗം കഴിഞ്ഞശേഷം അന്തര്‍ജനങ്ങള്‍ മറക്കുട ഇല്ലാതെ ജാഥയായി വി.ടി. പ്രസംഗിച്ചിരുന്ന വേദിയിലേക്ക് കയറിച്ചെന്നു. ഇതായിരുന്നു ആദ്യത്തെ ഘോഷാബഹിഷ്കരണം. വി.ടി.യെ സംബന്ധിച്ചിടത്തോളം ഇത് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു.

ബഹുമതസമൂഹം

1935-ല് അദ്ദേഹം തന്റെ വിശാലമായ മറ്റൊരാശയം മുന്നോട്ട് വച്ചു. നാനാജാതി മതസ്ഥര്‍ ഒന്നിച്ചു താമസിക്കുന്ന ഒരു സ്ഥലം ആയിരുന്ന് അദ്ദേഹം മുന്നോട്ട് വച്ചത്. കൊടുമുണ്ട കോളനി എന്ന പേരില്‍ അറിയപ്പെട്ട് ഇത് 1935-ല് തന്നെ സ്ഥാപിക്കപ്പെട്ടു. നാനാജാതിക്കാര്‍ കുറേക്കാലം ഒന്നിച്ചു കഴിഞ്ഞു എന്നാല്‍ ഇത് വി.ടി.ക്ക് കനത്ത സാമ്പത്തിക ബാധ്യതകള്‍ നല്‍കിത്തുടങ്ങി.

No comments:

Post a Comment